October 25, 2008

ഇനി ഇവിടെ ശരിക്കും ബിരിയാണി കൊടുക്ക്ണ്ണ്ടെങ്കിലോ?



പേരു - സച്ചിന്‍
(കണ്ണോ, കുഞ്ഞിക്കണ്ണോ, കണ്ണച്ചേട്ടോ, കണഞ്ചേട്ടോന്നൊക്കെ വീട്ടിലും നാട്ടിലും മറ്റു പലയിടത്തുമായി വിളിക്കും ..)

വയസ്സ് - ഈ ഫെബ്രുവരിയില്‍ 26 തികയ്ക്കും

സ്ഥലം - ത്രിശ്ശൂര്‍ , ഇപ്പോ പ്രവാസി (യു എ ഇ)

ജോലി - ഇന്നു വൈകുന്നേരം വരെ ത്രീഡി ഡിസൈനര്‍ . (ഒരു വര്‍ഷത്തിനുള്ളില്‍ 8 ജോലികള്‍ രാജി വെച്ചു കൊണ്ട് , രാജിവെപ്പ് ഒരു കലയാക്കി മാറ്റിയ മഹദ്‌വ്യക്തിത്വം.ഈ മരുഭൂമിയില്‍ വന്നതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാമത്തെ..മൊത്തം 11)

വിദ്യ - മാതാശ്രീയുടേയും പിതാശ്രീയുടെയും പ്രതീക്ഷകള്‍ക്കു ഭംഗം വരുത്താതെ എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയില്‍ നിര്‍ത്തി..
(പാതി വെച്ചു നിര്‍ത്തിയ മറ്റ് കോഴ്സുകള്‍ പതിനായിരത്തിലധികം)..അതിനു മുമ്പ് ലോകത്തെങ്ങും ഇല്ലാത്ത ഒരു കോഴ്സില്‍ ഡിപ്ലോമ എടുത്തിരുന്നു..ഈ കോഴ്സു പഠിക്കാന്‍ വേറേ ആരുമില്ലാതിരുന്നതു കൊണ്ട് ചുളുവില്‍ ഒരു സ്വര്‍ണ്ണ മെഡലും,നാലഞ്ച് സ്റ്റേറ്റ് ലെവെല്‍ റാങ്കുകളും അടിച്ചു മാറ്റി..മെഡല്‍ മാതാശ്രീ ഭദ്രമായി സൂക്ഷിച്ചു വെച്ചതു കൊണ്ടു എടുത്തു പണയം വെയ്ക്കാനുള്ള അവസരം കിട്ടിയില്ല.. പിന്നീട്‌ ഇല്ലാത്ത കലാവാസനയുടെ പേരും പറഞ്ഞു ഡിസൈനറായി (അതൊരു നോവല്‍)

അഭ്യാസം - പെണ്ണ്പിടുത്തം ഒഴിച്ചുള്ള ഏതാണ്ട് എല്ലാ അഭ്യാസങ്ങളും കാണിച്ചിട്ടുണ്ട് ..കൂടുതല്‍ വിവരങ്ങള്‍ക്കു നേരില്‍ ബന്ധപ്പെടുക.

ഹോബികള്‍ - എന്റെ ജോലി,അത് ആസ്വദിച്ചു ചെയ്യും..പിന്നെ, നന്നായിട്ട് കിടന്നുറങ്ങുക, പിന്നേം കിടന്നുറങ്ങുക,എണീറ്റ് ഇച്ചി മുള്ളീട്ട് പിന്നേം കിടന്നുറങ്ങുക.

പുകവലി - വളരെ നല്ല രീതിയില്‍ .. ഡണ്‍ഹില്‍ കമ്പനിക്കാര്‍ക്കു ഇപ്പൊ നല്ല മെച്ചമുണ്ട്.

മദ്യപാനം - വല്ലപ്പോഴും മാത്രം..അത്ര നിര്‍ബന്ധമില്ല.

വീട്ടുകാരുടെ മനോഭാവം

2008 വരെ - അടിച്ചു ഷേപ് മാറ്റികളയും ..!

2008 ജനുവരി - കെട്ടണൊ..?

2008 മാര്‍ച്ച് - കെട്ടിക്കോ..!

2008 മേയ് - കെട്ടുന്നില്ലേ..?

2008 ജൂലൈ - കെട്ടു മോനെ..!

2008 സെപ്റ്റംബര്‍ - കെട്ടടാ..!

2008 ഡിസംബറില്‍ - നെന്റെ കാര്യം ഞങ്ങളേറ്റു മകാനേ..@#%&$@##..!!!

എന്റെ സങ്കല്‍പ്പം -
ഇത്തിരി നര്‍മ്മ ബോധം , ഒത്തിരി സ്നേഹം ,കൊറച്ച് വെവരം, അത്യാവശ്യത്തിനു സൌന്ദര്യം ,സഹജീവികളോട് ബഹുമാനം .

കേറി വരുന്നവളോട്‌ എനിക്ക് പറയാനുള്ളതു - നേരേ വാ നേരേ പോ..തല പോയാലും നൊണ പറയരുതു..പരദൂഷണം? ങേഹെ.. അന്നു നെന്റെ അവസാനം..!

മൊത്തത്തില്‍ - മര്യാദക്കാണേല്‍ നെനക്കു കൊള്ളാം..അല്ലെങ്കില്‍ എന്റെ കൈ ഏതു നേരോം നിന്റെ പുറത്തായിരിക്കും .. (ചൊറിഞ്ഞു തരാനല്ല)


എനിക്കു ബുദ്ധിയും ബോധവും ഉള്ള പ്രായത്തില്‍ എടുത്ത ഫോട്ടോ ..



NB:
ഇതും ഇതിന്റപ്പുറവും പറഞ്ഞ പല മഹാന്‍മാരും , പെണ്ണിന്റെ സാരിത്തുമ്പില്‍ തൂങ്ങി നടക്കുന്നതു കണ്ടിട്ടുണ്ട്..എന്തു സംഭവിക്കുമോ എന്തോ.. ആവോ ആവോ !
__________________________________

ഇതും കൂടെ...

പ്രണയത്തിലുള്ള മുന്‍പരിചയം
- ഒരളോടേ യഥാര്‍ത്ഥത്തില്‍ പ്രണയം തോന്നിയിട്ടുള്ളൂ..ജീവിതത്തില്‍ ബഹുമാനം തോന്നിയിട്ടുള്ള വളരെ അപൂര്‍വം പേരില്‍ ഒരു വ്യക്തിത്വം ..കൂടെ പൊറുക്കാന്‍ പോണ പെണ്ണു അവളെപ്പോലിരിക്കണം എന്നു പറയാതെ പറഞ്ഞു തന്ന ആള്‍..നേരിട്ട് കാണുന്നതിനു മുമ്പുതന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടിട്ടുള്ള രൂപം ..സത്യം!
അവളോടു ഒരു ചതി ചെയ്യാന്‍ തോന്നാതിരുന്നതുകൊണ്ടും ,പല കാരണങ്ങള്‍ കൊണ്ട്‌ നടക്കില്ലെന്നു തോന്നിയതു
കൊണ്ടും , അതോര്‍ത്തു മനസ്സ് ബേജാറാക്കിയില്ല.. അവളുടെ വിവാഹം കഴിഞ്ഞിട്ട് കുറേ നാളുകളായി..

പക്ഷേ ഒന്നുണ്ട്..
എന്റെ മനസ്സിലുള്ള അവളുടെ രൂപത്തെ റീപ്ലേസ് ചെയ്യാന്‍ മാത്രം കാലിബറുള്ള ഒരു പെണ്‍തരിയേയും ഇക്കാലമത്ര തിരഞ്ഞിട്ടും കണ്ടുകിട്ടിയിട്ടില്ല..

------------------------------------------------------


കണ്ണാടിയുടെ ഈ ലക്കം ഇവിടെ അവസാനിക്കുന്നു.


.

May 20, 2008

അങ്ങനെ ആ നിസ്സാന്‍ സണ്ണി വീണ്ടും പവലിയനില്‍ ...!


അമ്പലത്തില്‍ തൊഴാന്‍ നില്ക്കുന്ന നേരത്തു വെടിവഴിപാട് കേട്ട് ഞെട്ടിയ കുട്ടിയുടെ മുഖഭാവമായിരുന്നു ടിയാന്‍ ഓഫീസില്‍ വന്നു കയറുമ്പോള്‍ .ആകെപ്പാടെ ഒരു സംഭ്രമോം പരിഭ്രമോം ..ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല..രാവിലെ കാണുമ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..

ഒന്നുകില്‍ ആ പാവം ബംഗാളിയുടെ ഭാര്യ ഒളിച്ചോടിക്കാണും
അല്ലെങ്കില്‍ വല്ല മില്ല്യണയര്‍ ടിക്കറ്റും അടിച്ചു കാണും (ലോട്ടറി അടിച്ചു അങ്ങു ബംഗാളിലോട്ടു ചെന്നാല്‍ , "താക്കൂര്‍മാര്‍" എപ്പോ പൊക്കിയെന്നു ചോദിച്ചാമതി)

ഹ്യൂമണ്‍ റിസോഴ്സ് മാനേജര്‍ വന്നു അറബിയില്‍ കൂലങ്കഷമായി എന്തോ സംസാരിക്കുന്നതു കണ്ടു .. ഷ,ല,ള്ള,ഹ, മ എന്നീ അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു പൂശുന്ന ഈ ഭാഷ വന്നു ഒരു കൊല്ലമായിട്ടും പഠിക്കാന്‍ പറ്റിയിട്ടില്ല.. പിന്നീട് മറ്റു പലരും വന്നു കാര്യങ്ങള്‍ ചോദിക്കുന്നതും പറയുന്നതും കണ്ടെങ്കിലും , ഞാന്‍ അപ്പോഴും പൊട്ടന്‍ പൂരം കണ്ട ഫോര്‍മാറ്റില്‍ തന്നെ ആട്ടം കണ്ടു കൊണ്ടിരിക്കുകയാണു..
ഒരു മല്ലു വന്നു കാര്യം കാര്യമായി ചോദിച്ചപ്പോഴാണ്‍ കാര്യം പുടികിട്ടിയതു..

ചുള്ളന്‍ ലേബര്‍ ഓഫീസില്‍ പോയി വരുന്ന വഴിക്കു കമ്പനി, കമ്പനിക്കായി കൊടുത്ത സുന്ദരിയായ നിസ്സാന്‍ സണ്ണിയെ വിജയകരമായി മൂന്നാം തവണയും മലര്‍ത്തി ഇട്ടെന്നും , വെറും ഭാഗ്യത്തിനു മാത്രമാണു ഒരു പോറല്‍ പോലും ഏല്ക്കാതെ ജീവന്‍ തിരിച്ചു കിട്ടിയതെന്നും കാര്‍ കിടക്കുന്ന കിടപ്പു കണ്ടാല്‍ കണിച്ചുകുളങ്ങരക്കാര്‍ വരെ നാണിച്ചു പോകുമെന്നും അറിയാന്‍ പറ്റി..

"ഇത്രേ ഉള്ളോ കാര്യം ? " എന്നു ഞാന്‍ തിരിച്ചു ചോദിച്ചപ്പോഴാണു എനിക്കു കാര്യം വിശദീകരിച്ച മല്ലു ശരിക്കും ഞെട്ടിയതു.. കാരണം , ഈ ടാവിന്റെ കൂടെ ഞാന്‍ 3-4 തവണ ആ നിസ്സാന്‍ സണ്ണിയില്‍ സാഹസിക യാത്ര നടത്തിയിട്ടുണ്ട്..ഡ്രൈവു ചെയ്യുന്ന സമയത്തു മണ്ടത്തരങ്ങള്‍ കാണിച്ചിട്ടു , മൊത്തം കൂള്‍ പേപ്പര്‍ ഒട്ടിച്ച കാറിന്റെ അകത്തിരുന്നു "അയാം സോറി" എന്നു കയ്യുയര്‍ത്തി കാണിക്കുന്നതും 20-26 ചക്രങ്ങളുള്ള ട്രക്കുകളുടെ അടുത്തുകൂടി പോകുമ്പോള്‍ ചക്രം എണ്ണി നോക്കുന്നതും , നമ്മളെ കൊണ്ട് നക്ഷത്രം എണ്ണിക്കുന്നതും ,സ്പീഡ് ഗണ്‍ ഉള്ള ഏരിയ എത്തിയാല്‍ കത്തിച്ചു വിടുന്നതും കണ്ടു ഞാന്‍ ക്രുതാര്‍ത്ഥനായിട്ടുണ്ട്..

പക്ഷേ ടിയാന്‍ തുറ്റര്‍ച്ചയായി മൂന്നാം തവണയും മറിച്ചിടല്‍ നടത്തിയപ്പോള്‍ കമ്പനി ഒരു തീരുമാനമെടുത്തു, തല്കാലം പണി അറിയാവുന്ന ഏതെങ്കിലും ഡ്രൈവറുടെ കൂടെ മുട്ടായി വാങ്ങിക്കാനും , ചോറുണ്ണാനും പോയാല്‍ മതി എന്നു..ഗെഡി ഞങ്ങടെ കമ്പനിയിലെ പി ആര്‍ ഓ ആണേ..കാര്യം ബംഗാളിയാണെങ്കിലും കുറച്ചു വിവരവും (വിവരക്കേടും) ബാക്കിയുള്ളോര്‍ക്കു നല്ല ഒരു നേരംപോക്കുമാണേ..

അങ്ങനെ ആ നിസ്സാന്‍ സണ്ണി വീണ്ടും പവലിയലിനില്‍ എത്തി..തുടര്‍ച്ചയായ മൂന്നാം തവണയും ..ബംഗാളി വീല്‍ചെയറില്‍ എത്താതിരുന്നതു ലവന്റെ ഭാഗ്യം ..തുടര്‍ച്ചയായ മൂന്നം തവണയും..

(നിസ്സാന്‍ സണ്ണി എന്നു പറയുന്നതു ഒരു കാറാണേ :P)

May 16, 2008

ഒരു സുനാമി വന്നതും പോയതും

8പീ‌എം
"ആരും കടലിലേക്ക് ഇറങ്ങുകയോ, മത്സ്യ ബന്ധനത്തിന്‍ പോവുകയോ ചെയ്യരുത്, തികഞ്ഞ ജാഗ്രത പാലീക്കുക" പോലീസ് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യമായ വാണിംഗ് മെസ്സേജ് കൊടുത്തു... അതിനു ശേഷം ഒരു കാര്യം കൂടീ പറഞ്ഞു... അതുപിന്നെപ്പറയാം...

ഇന്‍ഡോനേഷ്യയിലും കേരളത്തിന്റെ പലഭാഗങ്ങളിലും ആഞ്ഞടിച്ച സുനാമി എല്ലാരും ഓര്‍ക്കുന്നുണ്ടാവും... ആ സംഭവത്തിന്‍ ശേഷം എന്താണ്ട് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് ഒരു സുനാമി ത്രെട്ട് കൂടി വന്നിരുന്നു ഇന്‍ഡോനേഷ്യയില്‍ സുനാമി അടിച്ചത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണെന്ന് സമാധാനിക്കാം, കേരളത്തില്‍ അടിച്ചതോ?? എന്തൊക്കെയായാലും ശരി എല്ലാര്‍ക്കും സെക്ന്‍ഡ് വാണിംഗ് ഇല്‍ ഒരു ചെറിയ പേടി ഉണ്ടായിരുന്നു... ഞങ്ങള്‍ക്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ... എന്റെ വീട്ടില്‍ നിന്നും ബീച്ചിലേക്ക് ഏതാണ്ട് രണ്ട് കിലോമീര്‍ മാത്രമേ ഉള്ളൂ....

11 പി‌എം
" വെള്ളം ധേ ---------- തീയറ്ററിന്റെ അടുത്തെത്തി.. മോളേ ഞങ്ങളു പോവാ, തൃശ്ശൂരീന്നു ആങ്ങള വന്നിട്ടുണ്ട്, അവനു പേടി, അതോണ്ട് ഞങ്ങളു തല്‍ക്കാലം തൃശ്ശൂര്‍ക്ക് വിടുവാ..." അമ്മയോടാണ് അയല്വാസി ... ഒരു ചെറിയ നിലവിളിയുടെ "ഫെയിസ് കട്ട്" ഉണ്ടായിരുന്നു ആ പറച്ചിലിന്‍

ഉറക്കത്തില്‍ നിന്ന് എണീറ്റ ഉടനേ ശബ്ദം കേട്ടപ്പോ ഞാന്‍ കരുതി അയല്‍ക്കാരി ബ്യൂട്ടി അമ്മാമ്മ പോയീന്ന്... എല്ലാരും കൂടെ പോവാണെന്ന് പറഞ്ഞപ്പ്പോ ഒന്നും മനസ്സിലായില്ല.. റൂമില്‍ നിന്നു ഇറങ്ങി നോക്കുമ്പോ മുറ്റത്ത് കെട്ടും ഭാണ്ഡവും ഒക്കെയായി അയല്വാക്കം നിരന്നു നിക്കുന്നു.. പോലീസ്കാര്‍ വന്നേതാണ്ട് പറഞ്ഞു പോയെന്നും, ആര്‍ക്കും പേറ്റിയൊന്നുമില്ല എന്നാലും കടലിനോട് വാശിപിടിച്ച് ജയിച്ചാല്‍ സമ്മാ‍നം ഒന്നും കിട്ടില്ലാലോന്ന് ഓര്‍ത്ത് മാത്രമാണെല്ലാരും സ്ഥലം വിടുന്നെന്ന് വളരെക്കുറഞ്ഞസമയംകൊണ്ട് മനസ്സിലായി....

റോഡില്‍ അതിനെക്കാളും വലിയ ബഹളം.. പിക്‍നിക്കിന്‍ പോകുന്ന പോലെ ഒരു ഉത്സാഹം ചിലരുടെ മുഖത്ത് ... വേഗം അമ്മയേയും അനിയനേയും കൊണ്ട് ഇലയച്ഛന്റെ വീട്ടില്‍ക്കൊണ്ട് പ്രതിഷ്ഠിച്ച് ഞാനും സുഹൃത്തും തിരിച്ച് വീട്ടിലേക്ക് വിട്ടു.... അളിയാ അവസാനമായിട്ട് ഒന്നുകൂടണ്ടേടാ എന്നുകൂട്ടുകാരന്‍... ഇല്ലെടാ നീ സമാധാനപ്പെട്, നമുക്ക് കവലയില്‍പ്പോയി ഒന്ന് നോക്കിയിട്ട് വരാം.. എന്താ നടക്കുന്നേന്ന് അറിയാല്ലൊ... എന്നുപറഞ്ഞ് വീടിന്റെ അടുത്തുള്ള നാലുംകൂടിയ ജംഗ്‌ഷനിലേക്ക് വച്ചുപിടിച്ചു...

വീട്ടീന്നിറങ്ങിയതും ഒരു ബസിനു തികച്ച് പോവാന്‍ പറ്റാത്ത റോഡിലൂടെ ദാ രണ്ട് ബസുകള്‍ ചീറിപ്പാഞ്ഞുപോവുന്നു... നാട്ടിലെ ഒരു ബസ് മുതലാളി അബദ്ധവശാല്‍ നാട്ടുകാരേ സഹായിക്കാന്‍ ബസു വ്വിട്ട് കൊടുത്തതാണ്‍... അതുമനസ്സിലാക്കിക്കൊണ്ട് തന്നെ നാട്ടുകാരും സഹകരിച്ചു... ബസ് ഓടിച്ചിരുന്നത് അഥവാ ഓടിപ്പിച്ചിരുന്നത് നാട്ടുകാരുതന്നെയാരുന്നു...

ബസിന്റെ കടന്നാക്രമാണിഅത്തില്‍ നിന്നുരക്ഷപ്പെട്ട് കവലയിലെത്തി... പുറപ്പാട് സിനിമയില്‍ കണ്ടപോലെ പെട്ടിയും കിടക്കയും തോര്‍ത്തും ഒക്കെയ്യെടുത്ത് പടിഞ്ഞാറൂന്ന് ആളുകള്‍ പരക്കം പായുന്നു..നേരെ പീടികത്തിണ്ണയിലെക്ക് നടന്നു... അവിടെച്ചെന്നപ്പോ കൊറെ ചുള്ളന്മാര്‍ 'ഫെയര്‍ & ലവ്‌ലിയും' പൌഡറും ഇട്ടു കുട്ടപ്പന്മാരായി വന്ന് നിരന്നിരിപ്പുണ്ട്.... ആസ് യൂഷ്വല്‍ ഞങ്ങളും ഈ "ഡിസാസ്റ്റര്‍" നേരില്‍ക്കാണാനും പടിയ്ക്കാനും ഇരുപ്പായി ,... ആളുകള്‍ വണ്ടുയും പെട്ടി ഓടോറീക്ഷയും സൈക്കിളും ടൂവീലറും ഒക്കെആയി "രക്ഷപ്പെടുകയാണ്‍" ... നടന്നു/ഓടിപ്പോവുന്നവരുമുണ്ട് ..... ചിലര്‍ ആടിനേയും പശുവിനേയും കയ്യില്‍ പിടിച്ചിട്ടുണ്ട് ... പല പരിചയക്കാരുമുണ്ട് പോവുന്നവരുടെ കൂട്ടത്തില്‍..."ഈ നേരത്തും നീയൊക്കെ വാ‍യിനോക്കി ഇരിക്കുന്നുണ്ടല്ലോടാ"ന്നും പറഞ്ഞു കേട്ടതും ഞങടെ കൂട്ടത്തില്‍ ഒരുത്തന്‍ ചൂടായി "അപ്പാപ്പോ ദേ ഒരു സ്ഉനാമിയങ്ങടു തന്നാലുണ്ടല്ലാ പിന്നെ ഗഡ്ഡീ‍.. ആ‍ "

-----------------------------------------------------------------------------------------------------------------------------------------------------
"മോളേ നീ ഡിഗ്രീ സര്‍ട്ടിഫിക്കേറ്റ് എടുത്തോടീ ..?" നടന്നുപോണ വഴിക്ക് ന്നമ്മുടെ പരിചയക്കാരന്‍ ചേട്ടന്‍ മോളോട് ... ലവളു കയ്യിലുണ്ടാരുന്ന ബാഗിലൊന്ന് തപ്പി ന്നോക്കിയിട്ട് തലയാട്ടി... ഉണ്ടച്ഛോ ഉണ്ട് എന്ന ഭാവേന... ആയമ്മ പ്രീഡിഗ്രിയും തയ്യലും ടൈപ്പിംങ്ങും കമ്പ്യൂട്ടറും തോറ്റ് നില്ക്കാണെന്നു ഭൂലോകര്‍ക്ക് മൊത്തമറിയാം ..."ചേട്ടായി ഈ സുനാമീടെ ഇടയ്ക്ക് തന്നെ മോള്‍ക്ക് ചെക്കനെ നോക്കണോ..വേഗം സ്ഥലം വിടാന്‍ നോക്കു ചുള്ളാ" ...കമന്റു ഉടനടി!
-----------------------------------------------------------------------------------------------------------------------------------------------------
ഇതുവരെ പോയവരില്‍ ഏറ്റവും തിരക്ക് ഇവര്‍ക്കായിരുന്നു എന്‍ന്‍ തോന്നി...ആ നിലക്കായിരുന്നു നടപ്പിന്റ്റ്റെ സ്പീഡ് .. കയ്യില്‍ സാമാന്യം വലിയ പെട്ടിയും ഒരു കവറില്‍ കുറച്ച് തുണികളും ഒക്കെയുണ്ട് ... പെട്ടന്ന്ന്‍ കൂടെയുണ്ടാരുന്ന്ന സ്ത്രീ എന്തോ മറന്ന പോലെ ആലോചിചിക്ട്ട് കെട്ടിയോനോട് കാ‍തില് എന്തോ പറഞ്ഞിട്ട് പടിഞ്ഞാറോട്ട് തന്നെ തിരിച്ച് നടന്നു‍..." ഡീ @##%%$&&^**##@ ഇവിടെ വാഡീ... ഓരോരുത്തര്‍ എങ്ങനേലും രക്ഷപ്പെടാന്‍ നോക്കുമ്പോഴാ..." അതു കേട്ടപാതി കേള്‍ക്കാത്തപാതി ഒന്ന് പരിഭവിച്ച്, ചേച്ചി പഴയ സ്പീഡില്‍ തന്നെ ഗ്ഗെയിന്‍ ചെയ്ത് ലീഡിംഗ് ആയി നടന്നു ..." വീടിന്റീ താക്കോലെടുത്ത് അവള്‍ക്കിനി ##%^%$^^&%#$@@ ല്‍ വെക്കണമെന്ന് '.... ചേട്ടന്‍ ഞങ്ങളോട് തന്നെയാ പറഞ്ഞേ... ചേട്ടനറിയാം പറഞ്ഞില്ലെങ്കില്‍ അതാരെങ്കിലും ഇന്‍സ്റ്റന്റായിട്ട് ചോദിയ്ക്കുമെന്ന് ...
-----------------------------------------------------------------------------------------------------------------------------------------------------
ഹൈ കുറച്ചു നേരത്തെ പോയ പെട്ടി ആട്ടോ അല്ലെ ഇതു..അതിനേക്കാളും സ്പീടിലു ദേ തിരിച്ചു പടിഞ്ഞാട്ടു പോണു..അതെല്ലോ നേരത്തെ കണ്ടതാണല്ലോ..അതിന്റെയും ഇരട്ടി സ്പീടില്‍ കിഴക്കോട്ടു തന്നെ പോയപ്പോഴാ കാര്യം പിടികിട്ടിയതു..ഒരു മുതിറ്ന്ന പൌരനെ മറന്നു വെച്ചിട്ടാ കുടുമ്മക്കാരു നേരത്തെ പെട്ടീം ഭാണ്ടോം കൊണ്ടു സ്ഥലം വിട്ടതു..എടുക്കാന്‍ വന്നതാ..

-----------------------------------------------------------------------------------------------------------------------------------------------------

എല്ലാരേം നോക്കി നോക്കി ബോറഡിച്ചപ്പോ പിന്നെ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ ചര്‍ച്ചയായി.... കടന്ന്പോയവരെക്കുറിച്ചും, വരാനിരിക്കുന്നവരെക്കുറിച്ചും, ഇനി വന്നാല്‍ എങ്ങനെ സഹായിക്കണമെന്നതിനെക്കുറിച്ചും കൂലങ്കഷമായ ചര്‍ച്ച .... അളിയാ ദെ ബീച്ച് ഫെസ്റ്റിവലിന്‍ കടപ്പുറത്ത് കെട്ടിയ സ്റ്റേജ് കടലുകൊണ്ട് പോയെടാ .... എന്‍ ഒരുത്തന്‍.. അത് കടലല്ല നാട്ട് കാരുതന്നെയാണ്‍ കൊണ്ട്പോയതെന്ന് വേറൊരുത്തന്‍.... അങ്ങനെ സല്ലപിച്ചിരിക്കുമ്പോള്‍ സുഹൃത്തിനൊരു കോള്‍ "ഡാ നീ വന്നേ, താക്കോല്‍ തറാം, നീ സ്കൂള്‍ ഒന്നുതുറന്ന് കൊടുത്തേ... കുറേ ആള്‍ക്കാര്‍ പടിഞ്ഞാറൂന്ന് വന്നിട്ടുണ്ട്, സ്കൂള്‍ തുറക്കണമെന്ന് പറഞ്ഞു"... അവന്റെ അമ്മ ആ എല്‍‌പി സ്കൂളിന്റെ ഹെഡ് മിസ്ട്രസ്സ് ആണ്‍ .. ലവന്‍ വേഗം പോയി കീ വാങ്ങി സ്കൂള്‍ തുറന്ന് കൊടുത്തു..... "അഭയാര്‍ത്ഥികള്‍" ഓരോരുത്തരായി സെറ്റില്‍ ആയിത്തുടങ്ങി .... ഏതാണ്ട് സ്കൂള്‍ നിറഞ്ഞു എന്ന് പറയാം .... ഞങ്ങ്ങള്‍ അവിടെനിന്ന് കവലയില്‍ തിരിച്ചെത്തി


കുറച്ച് കഴിഞ്ഞപ്പോള്‍ റോഡിലൂടെ സ്കൂളില്‍ നേരത്തേകണ്ട പല മുഖങ്ങളും ഓടിക്കിതച്ചോണ്ട് കിഴക്കോട് ഓടുന്നു... ഒന്നും മനസ്സിലായില്ല... പിന്നീട് ഒരുത്തനെ പിടിച്ച് നിര്‍ത്തി ചോദിച്ചപ്പോഴാ കര്യം പിടികിട്ടിയത്.... സ്കൂള്‍ നില്‍ക്കുന്നത് സുനാമിയുടെ "റെയിഞ്ചി"നകത്താണെന്നും, സാമാന്യം ചെറിയ രീതിയില്‍ ഒരു സുനാമി അടിച്ചാല്‍ സ്ക്ലൂളും പറമ്പും കടപ്പുറമാവുമെന്ന് എല്ലാര്‍ക്കും മനസ്സിലായത് വൈകിയാണ്‍ .... ഇതൊന്നും മനസ്സിലാകാതെയാണ്‍ ചുള്ള്ന്മാരും ചുള്ളികളും കിട്ടിയ സ്ഥലത്ത്കേറി നേരത്തേ ടെന്റ് കെട്ടിയത്.....
‌‌----------------------------------------------------------------------------------------------------------------------------------
ലവന്‍ പള്‍സര്‍ കൊണ്ട്‌വന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തി ..."ഡാ ഞാന്‍ മാമന്റെ വീട്ടിലേക് പോവാ... എല്ലാരും വിളിയോട് വിളി... വേഗം ചെല്ലാന്‍ പറഞ്ഞു... ഞാനില്ലാന്ന് പറഞ്ഞതാ... സമ്മതിയ്ക്കുന്നില്ല.. അല്ലാണ്ട് എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല..."

"ഉവ്വേ കൂ‍ പോടാ പേടിത്തിണ്ടാ ഹ ഹ ".....പേടിയില്ല പോലും!

ഏതായാലും ലവന്റെകൂടെ ഞങ്ങളും വണ്ടിയെടുത്ത് സെന്ററു വരെപ്പോയി ... അവിടെ ചെന്നപ്പോ പാതിരാത്രി 2 മണിയ്ക്ക് പൂരപ്പറമ്പ് പോലെ ആള്‍ക്കാര്‍ ... എന്തായാലും വന്നതല്ലേ പെട്രോള്‍ അടിച്ചിട്ട് പോവാ‍ എന്ന് കരുതി നേരേ പെട്രോള്‍ സ്റ്റേഷനിലേക്ക് ... അവ്വിടെ ചെന്നപ്പോ ഒടുക്കാത്തെ ക്യൂ ... നാട്ടൂകാര്‍ കിട്ടിയ ഇന്ധനവും അടിച്ച് പറ്റാവുന്ന ദൂരത്തേക്ക് പോവുകയാണ്‍.... നേരമില്ലാത്ത നേരത്ത് ഡീസല്‍ വണ്ടിയ്ക്ക് പെട്രോളും പെട്രോള്‍ വണ്ടിക്ക് ഡീസലും അടിച്ച പമ്പിലെപയ്യനെ നാട്ടുകാര്‍ അടിച്ചില്ല്ല .... "വന്നിട്ട് കാണാമെടാ‍ എന്ന് മാത്രം" .... "മിക്സ്" ചെയ്യാന്‍ മണ്ണെണ്ണ കിട്ടാത്തത് കൊണ്ട് പെട്രോളിന്റെ ക്വാളിറ്റി കുറഞ്ഞ്പോയെന്ന് പെട്രോല്‍ ബങ്ക് ഓണര്‍ക്ക് വിഷമം ....

ഞങ്ങള്‍ "എണ്ണ" നിറയ്ക്കാതെ തിരിച്ച് കവലയിലേക്ക്ക്.. പോരുന്ന വഴിക്ക് റോഡ് സൈഡീല്‍ കേട്ടുപരീചയും കണ്ട് പരിചയവുമുള്ള ഒരു ശബ്ദ സൌകുമാര്യം .... നോക്കുമ്പോ ഇമ്മടെ ചുള്ളന്‍ ബിവറേജ് ഷോപിന്റെ ലോക്ഡ് ഷട്ടര്‍ വലിച്ച് പൊക്കാന്‍ ന്നോക്കുകയാണ്‍ ...."ഉപ്പുവെള്ളം കുടിച്ച് മരിക്കാന്ന് എനിക്ക് മനസ്സിലെടാ പട്ടികളെ ... മരിക്കണെങ്കില്‍ ലാവിഷായിട്ട് കള്ളുകുടിച്ച് തന്നെ മരിക്കണം ." എന്ന് അതിന്‍ മുമ്പടിച്ച "വെള്ളത്തീന്റെ" എഫക്ടില്‍ പറയുന്നത് കേട്ടു... ചോദിക്കാന്‍ പോയാല്‍ ഞങ്ങള്‍ തന്നെ ഷട്ടര്‍ തുറന്ന് കൊടുക്കേണ്ടി വരുമെന്നതിനാല്‍ നിന്നില്ല... സ്ഥലം വിട്ടു.... വണ്ടി കവലയിലേക്ക്....
----------------------------------------------------------------------------------------------

ഞങ്ങളുടെ കൂടെവന്ന പള്‍സര്‍ കുമാരന്‍, പ്പോണപോക്കില്‍ തൃപ്രയാര്‍ പാലത്തിന്റെ അടുത്തെത്തിയപ്പോ, പുഴയിലെ വെള്ളം കണ്ടപ്പോള്‍ പെട്ടെന്ന് സംഭ്രമം ഉണ്ടായെന്നും, പുത്തന്‍ പള്‍സറിന്റെ രണ്ട് ഇന്‍ഡിക്കേറ്ററകളും പാലത്തിന്റെ കൈവരിയില്‍ മറന്ന് വച്ച് പോന്നെന്നും ഉടനടി അപ്ഡേറ്റ് കിട്ടി... അതല്ല തിരക്കിനിടയില്‍ ഇന്‍ഡിക്കേറ്റര്‍ നഷ്ടമാവാതിരിക്കാന്‍ ലവന്‍ തന്നെ ഊരി കയ്യില്‍ പിടിച്ചതാണെന്നും പറയപ്പെടുന്നുണ്ട്... എന്തായാലും ലവന്‍ എല്ലാം കഴിഞ്ഞ് 1 വീക്ക് കഴിഞ്ഞാണ്‍ തിരിച്ചെത്തിയത്....
------------------------------------------------------------------------------------

വീണ്ടും ഞങ്ങളുടെ തട്ടകത്തീലെത്തി... കിട്ടിയ വിവരങ്ങള്‍ പരസ്പരം അവിടെ ഉണ്ടായിരുന്നോരുമായി കൈമാറി... പ്രതീക്ഷിച്ചിരുന്ന പലരും കടന്നുപോയതായി അറിയാന്‍ പറ്റി... അങ്ങനെ ഇരിക്കുമ്പോള്‍ 8-10 ബൈക്കുകള്‍ ദാണ്ടെ പോണു പടിഞ്ഞാറോട്ട് .. അങ്ങ അറബികടലിന്റെ ദിശയില്‍.... എല്ലാരും കൂടെ ഓപ്പസിറ്റ് ഡിറക്ഷനില്‍ ഡ്ഡെസ്റ്റിനേഷന്‍ അന്വേഷിച്ച്പോയിക്കൊണ്ടിരിക്കുമ്പോ‍ള്‍ ലവന്മാര്‍ ഇതെവിടേക്കാ എന്ന് ഒരു പിടിയും കിട്ടിയില്ല,,,, ഒരു 10മിനിട്ട് തികച്ചില്ല ..... ആ 8-10 ബൈക്ക്കള്‍ അതേ സ്പീഡില്‍ തിരിച്ച് വന്നു... കടല്‍ ഒരു 100 മീറ്റര്‍ ഉള്ളിലേക്ക് ഇറങ്ങിക്കിടക്കുന്നത് കണ്ടുവെന്നും , അതു കണ്ടിട്ടാണു ലവന്മാര്‍ വിടല്‍ വിട്ടതെന്നും മനസ്സിലായി ...

അതേപോലെ കടല്‍ ഇറങ്ങിക്കിടക്കുന്നത് കണ്ടിട്ട് അതിന്റെയുള്ളില്‍ മുത്ത് പെറുക്കാനും, സ്രാവിനെപ്പിടിക്കനും പോയതുകൊണ്ടാണ്‍ കുറേ ഇന്‍ഡോനേഷ്യക്കാര്‍ കഴിഞ്ഞാഴ്ച ചരമക്കോളത്തിലും ഫ്ലാഷ് ന്യൂസിലും‍ കേറി ചിരിച്ചുകൊണ്ടിരുന്നത്.... അതുകൊണ്ട് ഞങ്ങളും കടല്‍കാണാന്‍ പോവണ്ടാന്ന് വെച്ചു...

4 ഏഎം
ഏതാണ്ടെല്ലാവരും സ്ഥലം വിട്ടുകഴിഞ്ഞു... ഞങ്ങള്‍ കുറഛ് പിള്ളേരും അടുത്ത് പുറത്തുള്ള ചേട്ടന്മാരുമുണ്ട് ...

പക്ഷേ നേരം വെളുക്കെ വെളുക്കേ പലരും പോയപോലെ തന്നെ പെട്ടിയും കിടക്കയുമെടുത്തുകൊണ്ട് തിരിച്ച് വന്നുതുടങ്ങി.... റ്റീവി ന്യൂസില്‍ സുനാമി ഭീഷണി ഒന്നുമില്ലെന്നും ആളുകള്‍ വെറുതേ പേടിച്ചോടണ്ടകാര്യമില്ലെന്നും ന്യൂസ് റീഡര്‍മാര്‍തൊണ്ടപൊട്ടി പറഞ്ഞതിന്‍ ഫലമുണ്ടായി .... നേരം വെളുത്തപ്പോഴേക്കും പോയവര്‍ മിക്കവരും തിരിച്ചെത്തി........

ഇതിലേറ്റവും രസമുള്ള കാര്യമെന്താണെന്നു വെച്ചാല്‍ കടലിന്റെ തൊട്ടടുത്ത് താമസിക്കുന്നവര്‍ ആരുംതന്നെ വീട് വിട്ട് പോയില്ല... അതിലും ദൂരെതാമസിക്കുന്നവര്‍ക്കായിരുന്നു ജീവന്‍ രക്ഷിക്കാന്‍ തിരക്ക്... 6-7 മണിക്കൂറിനുള്ളില്‍ പലയിടത്തും വെള്ളം കേറിയെന്നും **** നമ്പര്‍ ആള്‍ക്കാ‍ര്‍ മരിച്ചെന്നും ഇല്ലെന്നുമൊക്കെ പല കരക്കമ്പികളും വന്നു,,,, യധാര്‍ത്ഥത്തില്‍ സുനാമിപോയിട്ടൊരു വലിയ തിരപോലും ആ രാത്രി അടിച്ചില്ല .....

ആള്‍ക്കാര്‍ ജീവനുംകൊണ്ടോടുകയായിരുന്നെങ്കിലും, പലരും അതിനിടയ്ക്കും കാണിച്ചു കൂട്ടിയ കോപ്രായങ്ങളും വങ്കത്തരങ്ങളും ഇപ്പോഴും ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളാണ്.....
ജീവന്‍ തന്നെയാണെല്ലാര്‍ക്കും വലുതെന്ന് നാട്ടുകാര്‍ കാണിച്ച് തന്നു.... കുടുംബാക്കാരേ മൊത്തം ഓരോ ഇടത്തില്‍ കൊണ്ടുപോയാക്കി ഞങ്ങളും "കടമ" നിര്‍വ്വഹിച്ചു .......
---------------------------------------------------------------------------------------------------

ഈ നടന്നതിനൊക്കെയും കാരണം പോലീസുകാരുടെ ഒരൊറ്റ അനൌണ്‍സ്മെന്റ് മാത്രമായിരുന്നൂന്ന് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായി .....

"ആരും കടലിലേക്ക് ഇറങ്ങുകയോ, മത്സ്യ ബന്ധനത്തിന്‍ പോവുകയോ ചെയ്യരുത്, തികഞ്ഞ ജാഗ്രത പാലിക്കുക"
പോലീസ് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യമായ വാണിംഗ് മെസേജ് കൊടുത്തു...

ശേഷം ഇതും കൂടെ....

"ആരും പരിഭ്രാന്തരായി വീടു വിട്ട് പോവണ്ടകാര്യമില്ല.... ഇനി അങ്ങനെ സുനാമി വന്നാലും അതിന്‍ അത്രമാത്രം ശക്തിയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല..." എന്നു മാത്രം!!

പക്ഷേ നാട്ടുകാര് അപ്പോഴത്തേക്കും ഓട്ടം തുടങ്ങിയിരുന്നു....

റോങ്ങ്‌ നമ്പര്‍..

ഒരു വ്യാഴാഴ്ചയുടെ ഹങ്ങോവര്* കഴിഞ്ഞു കണ്ണൂ തുറന്നതു വെള്ളിയാഴ്ച അതിരാവിലെ 11.45 നു..എഴുന്നേറ്റതും മനോഹരമായി തെറി പറഞ്ഞു കൊണ്ട് ഒരു പ്രവാസി സുഹ്രുത്തു ഫോണില്..പതിവു പോലെ ഒരു ഒളിച്ചോട്ടതിതിന്റെയും നാട്ടിലെ ഒരു യവന സുന്ദരിയുടെ കല്ല്യാണം നിശ്ചയിച്ച കഥയും പറഞ്ഞു അതു അവസാനിച്ചു..

ഇനി?

പല്ലു തേക്കാം...വേണ്ടാ കുറച്ചു നേരം കൂടി കിടക്കാം..കിടന്നു..ബുദ്ധിമുട്ടി എഴുന്നേറ്റു..മുണ്ടെവിടെ?...കാണ്മാനില്ലാ..ആരെങ്ങിലു ം കേറി വന്നാല്* ആണവ രഹസ്യം പുറത്താവും...ബ്ലാങ്കറ്റ് പൊക്കി നോക്കി...അയ്യേ..ഇന്നലെ ഷോര്ട്സു ഇട്ടല്ലേ ഉറങ്ങാന്* കിടന്നതു...പിന്നെങ്ങനെ മുണ്ടു കാണും..ഹെ ഹെ...ഉറക്കച്ചടവൊക്കെ മാറി ഒരു വിധത്തില്* കിടക്ക വിട്ടു...

വെള്ളമെടുത്തു കെറ്റിലില്* നിറച്ചു..നിമിഷനേരതിനുള്ളില്* കട്ടന്* കാപ്പി റെഡി...ലാപ് ടോപ് ഓണ്* ചെയ്തു..പിസി ടു ഫോണില്* ലോഗിന്* ചെയ്തു..നാട്ടിലെ ഈച്ച് ആന്റ് എവരി തെണ്ടിപ്പിള്ളേരെയും വിളിച്ചു ചൂടോടെ ഗള്ഫ് വറ്ത്തമാനവും തെറിയും പറഞ്ഞു, പഴയ 'ടച്ചു' ഇപ്പോഴും പോയിട്ടില്ലാന്നു ഉറപ്പു വരുത്തി..

ഒരു സിഗരെറ്റ് കത്തിച്ചു പുറത്തിറങ്ങി..ഒന്നാമന്റെ വിളി..വിളി കേട്ടു..ഫ്ളഷ് ചെയ്യാന്* നോക്കിയപ്പോ വെള്ളമില്ല..ഇങ്ങനെ സംഭവിക്കാത്തതാണല്ലോ..ഉം..ലോക ഭൂപടതില്* യു.എ.ഇ വരുന്നതിനു മുംബു കെട്ടിയുണ്ടാക്കിയ ഒരു വില്ലയാണു എന്റെ കൊട്ടാരം..ഇതും ഇതിനപ്പുറവും സംഭവിക്കാം..സാരല്ല്യ..വീണ്ടും ലാപ് ടോപിന്റെ അടുത്തെക്കു..

കുടുംബക്കാരെ ഓരോരുത്തരെയായി വിളിച്ചു..ഞാന്* ജീവിച്ചിരിപ്പുണ്ടെന്നും ,എപ്പോള്* വേണമെങ്ങിലും ഒരു മില്ല്യണയര്* ടിക്കറ്റ് അടിക്കാമെന്നും നേരെ നാട്ടിലു വന്നു 3 ഏക്കറു പറംബു വാങ്ങി അതില്* ഒരു കൊച്ചു കൂര ഉണ്ടാക്കി അവിടെ കള്ള നോട്ടടി തുടങ്ങുമെന്നും അറിയിച്ചു..

അടുത്ത ഫോണ്കോള്* പോയതു ഇളയച്ചനു..ഹെലോ എന്നു പറഞ്ഞതും ഒരു സ്ത്രീശബ്ദം..

ആരാ?

ഞാനാ കണ്ണനാ..

ഏതു കണ്ണന്? (എന്തോ പന്തികേടുണ്ടു...റോങ്ങ് നംബര്* ആണെന്നാ തോന്നണെ)

അല്ലാ ഇതു !!!!!!!!!!!! നംബര്* തന്നെയല്ലെ..?

അല്ലല്ലോ ഇതു ഷൊറ്ണൂരാ..

അയ്യോ എനിക്കു നംബര്* തെറ്റീട്ടൊ..സോറി..

അല്ല..ആരാ..എന്താ പേര്..എവിടുന്നാ വിളിക്കണേ..

(എല്ലാം വിശദീകരിച്ചു കൊടുത്തു)

നല്ല വോയ്സാണല്ലോ ..പാടാറുണ്ടോ? (ലവളു എന്നോട്)

ഇല്ല്യ..പാടിക്കാറെ ഉള്ളൂ..(അതു ലവള്ക്കു പിടിച്ചു)

ഓ ..അതെനിക്കങ്ക്ടിഷ്ടായി കേട്ടോ..(ഒരു ചിരി അകംബടി)

അപ്പോ നമ്മടെ പേരെന്താ..(എനിക്കു ആകാംക്ഷ..എന്റെ ശബ്ദം ഇത്ര ഗാംഭീര്യമുള്ളതാണോ..ഹെ ഹെ ..കൊള്ളാല്ലോ)

പേരും പ്രായവും വിലാസവും വീട്ടിലെ നംബറും മറ്റു പല വിവരങ്ങളും ചോദിക്കതെ തന്നെ പറഞ്ഞു തന്നപ്പോള്* അതു യഥാറ്ത്ഥത്തില്* ഒരു "റോങ്ങ്" നംബറായിരുന്നെന്നു പെട്ടെന്നു മനസ്സിലായി..

അറിഞ്ഞിടത്തോളം വിവരങ്ങളില്* നിന്നും , ഇതു സംഗതി "പെശകാണെന്നും" ഇനിയും തുടറ്ന്നാല്* കിളിനാദമുള്ള ആ മദ്ധ്യവയസ്ക പ്രശ്നമുണ്ടാക്കുമെന്നും , "നാലു പവന്റെ ഒരു സ്വറ്ണ്ണ മാല കൊടൂത്തയക്കുമോ?" എന്നു ചോദിക്കുമെന്നു മനസ്സിലായതു കൊണ്ടും...

"ഞാന്* വെക്ക്യാണേ..ഇന്നു പള്ളീലു പോണം" എന്നു പറഞ്ഞു സ്കൂട്ടാവാന്* നോക്കി

"അല്ല കണ്ണന്* ന്നല്ലേ പേരു പറഞ്ഞേ..പള്ളീലു എന്തിനാ പോണേ?"

"എയ്..ഞാന്* ക്രിസ്റ്റ്യനാ..അപ്പോ ഞാന്* പള്ളീലു പോട്ടേട്ടോ..ബൈ"

എന്നും പറഞ്ഞു വേഗം കട്ട് ചെയ്തു..

പിസി ടു ഫോണ്* കോള്* ആയതു കൊണ്ടു തിരിച്ചു വിളിക്കന്* പറ്റില്ലല്ലോ...ഭാഗ്യം..

May 14, 2008

ഉസ്‌കൂള്‍..

എന്റെ വിദ്യാഭ്യാസം തുടങ്ങിയതു തന്നെ ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെയാണെന്നു ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്‌..നാലാം വയസ്സില്‍ അംഗന്‍ വാടിയില്‍ എന്റെ ജൂനിയര്‍ ആയി വന്ന പയ്യന്‍സിനെ റാഗ് ചെയ്തു കൊണ്ടായിരുന്നു തുടക്കം..ഒന്നും രണ്ടും പറഞ്ഞ് ലവന്റെ കയ്‌വിരല്‍ ജനവാതിലിന്റെ ഇടയില്‍ വെച്ചടച്ചു ഹരിശ്രീ കുറിക്ക്യേണ്ടായി..ഒരുപാടു നേര്‍ച്ചകളുടേയും വഴിപാടുകളുടേയും ഫലമായി അവിടുന്നു ട്രാന്സ്ഫര്‍ ആയി മറ്റൊരിടത്തു ചേര്‍ന്നു അംഗന്‍വാടി ഡിഗ്രി പൂര്‍ത്തിയാക്കി..പിന്നീടു എല്‍.പി. ഉസ്‌കൂള്‍ വല്ല്യ കുഴപ്പമില്ലാതെ കടന്നു പോയി..പക്ഷെ അതിനിടയിലും മൂന്നാം ക്ലാസ്സില്‍ ഒരു പണിഷ്‌മെന്റ് ട്രാന്സ്ഫര്‍ തരപ്പെടുത്തി..യു.പി ഉസ്‌കൂള്‍ പഠനം ഒരു ബല്ല്യ ഉസ്‌കൂളീലായിരുന്നു..അവിടെ നല്ല ഒരുപാടു ഓര്‍മകളുണ്ട്‌..
ഹെഡ് മാസ്റ്റര്‍ എന്നെ തല്ലിയതിനു കരഞ്ഞു ബഹളമുണ്ടാക്കിയ എന്റെ പ്രിയപ്പെട്ട ക്ലാസ്സ് ടീച്ചര്‍..കലോല്‍സവത്തിനു "ചെസ്റ്റ് നമ്പര്‍ തേര്‍ട്ടീന്‍,..പതിനേഴ് നെക്സ്റ്റ്.." എന്നു മൈക്കില്‍ വിളിച്ചു പറഞ്ഞ ലോലന്‍ മാഷ്..മണിയടിച്ചാല്‍ നാടു മുഴുവന്‍ കേള്ക്കുകയും , ഉസ്‌കൂളിന്റെ അകത്തേക്കു കേള്‍ക്കാത്തതുമായ "കട്ടിങ്ങ്‌ എഡ്ജ്" ടെക്നോളജി ഉള്ള ബെല്‍ ടവര്‍..ഉസ്‌കൂള്‍ ഗേറ്റിന്റെ ഉമ്മറത്തൂന്നു വാങ്ങി വിഴുങ്ങിയിരുന്ന ഉപ്പിലിട്ട നെല്ലിക്കയുടേയും, ലൂബിക്കയുടേയും സ്വാദ്‌..ഹെഡ്‌ മാഷ് മരിച്ചു പോയി എന്നു പറഞ്ഞ് വേനലവധിക്കാല ക്ലാസ്സുകള്‍ കട്ട് ചെയ്ത പത്താം ക്ലാസ്സ്.. WWF റെസ്‌ലിങ്ങും, വിസിലടിയും പഠിച്ച ഉസ്‌കൂള്‍ വാന്‍ യാത്രകള്‍..പഠനത്തിനിടയ്ക്കു തന്നെ നിസ്സാര കാരണങ്ങളുടെ പേരില്‍ ജീവനൊടുക്കിയ ചില സുഹ്രുത്തുക്കള്‍..

അങ്ങനെ അങ്ങനെ ഒരുപാട്‌....

ഹൈസ്‌കൂള്‍ ജീവിതം സമ്മാനിച്ച കൂട്ടുകെട്ടുകള്‍ പലതും ഇപ്പോഴും തുടരുന്നു..എന്നാലും ചിലപ്പോഴൊക്കെ ഓര്‍ക്കും,ഇതിനേക്കാളൊക്കെ നന്നായി ആസ്വദിക്കാമായിരുന്നു എന്നു..എന്തിനു ..!നഷ്ടബോധങ്ങളില്ലെങ്കില്‍ പിന്നെന്തു ജീവിതം അല്ലേ?

അനശ്വര(അനവസര)പ്രേമം..

ഒരബദ്ധം ആറ്ക്കും പറ്റുംല്ല്യേ..എനിക്കും പറ്റി...

അതു പണ്ടു പണ്ടു എഗോ ഒരു 10 കൊല്ലം മുംബു ഞാന്‍ പത്തില്‍ പഠിക്കുംബോ..
പഠനം കേമായിരുന്നൊണ്ടു കാറ്ന്നോരു , പിള്ളേരെ പഠിപ്പിക്കുന്നതില്‍ കുപ്പ്രസിദ്ധമായ ഒരു ട്യൂഷന്‍ സെന്ററില്‍ എന്നെ ചേറ്ത്തി..ഞായറാഴ്ച്ച മാത്രായിരുന്നു ക്ലാസ്സ്..രാവിലെ മുതല്‍ വൈകുന്നെരം വരെ..2-3 ബാച്ചുകള്‍ ഉണ്ടായിരുന്നു..

ഗ്രൌണ്ടിലും തീയറ്ററിലുമായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു ഒരു ദിവസം ബോറടിച്ചിട്ടു ക്ലാസ്സില്‍ കേറി..

അങ്ങനെ വിശദമായ് കണക്കു ടീച്ചര്ടെ കണക്ക് നോക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ കാറ്റ് പോലെ ഒരു UFO ( Unidentified Flying Object) പുറത്തൂടെ നടന്നു പോയി..ഒരു മിന്നായം പോലെ..ഹൈ എന്താപ്പോ പോയതു..ചെ ശ്രദ്ധിച്ചു നോക്കാന്‍ ടൈം കിട്ടീല്ല്യാ..അന്നു കടിച്ചു പിടിച്ചു കണക്കു പടിത്തം തീറ്ത്തിട്ടു വേഗം പുറത്തിറങ്ങി ആ കാറ്റു പോയ സ്ഥലത്റ്റേക്കു എത്തി നോക്കി..എയ്യ് ഏതു കാറ്റാ പോയേന്നു ഒരു നിശ്ചയോല്ലിയാ..ക്ഷമിച്ചു..കാറ്റിനെ പിന്നീ പിടിക്കാംന്നു വെച്ചു തറവാടായ ഗ്രൌണ്ടിലേക്കു..


ക്രത്യം ക്ളാസ്സ് കഴിയണ സമയത്തു ട്യൂഷന്‍ സെന്റെറിന്റെ മുന്നിലെത്തി ടീച്ചറ്മാരടക്കമുള്ള എല്ലാ തരുണീമണികളേയും യാത്രയാക്കിക്കൊണ്ടിരിക്കുന്ന സമയം.. ദേ ആ കാറ്റ് പോണു..ലവളു നടന്നു അങ്ങു കുറച്ചു ദൂരത്തെത്തി..ബസ്റ്റോപ്പിലെക്കു വെച്ചു പിടിക്ക്യാണു ചുള്ളി..1600 സി സി ബൈക്ക് നൂറേ നൂറ്റിപ്പത്തില്‍ ആഞ്ഞു ചവിട്ടി..ട്യും ..ഏതോ ഒരു കെ എസ്സ് ആര്‍ ടി സി വന്നു റാന്ചിക്കൊണ്ടോയി..മുഖം കാണാന്‍ പറ്റീല്ലിയാ..

സാരല്ലിയാ കാറ്റിനെ പിന്നെ പിടിചോളാം..

നെക്സ്റ്റ് സണ്ടേ..ക്രത്യ സമയത്തു ക്ളാസ്സിലു വന്നു..എല്ലാ ക്ളാസ്സിലെയും അരിമണിയും അരിച്ചു പെറുക്കി നോക്കി..പക്ഷേ ലവളില്ലാ...

ലവള്...ഒരു 6 അടി പൊക്കം കാണും..4 അടി വീതി..മലയാളത്തില്‍ "ക്ലാ" എന്നെഴുതിയ പോലെള്ള നടപ്പു..സാമാന്യം നല്ല രീതിയില്‍ തവിടും തെങ്ങാപ്പിണ്ണക്കും കൊടുത്തു വളര്ത്തിയ ഒരു മൊതല്..ക്ളാസ്സിലെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ,ലവള്ക്കു ആകെ 19-20 വയസ്സേ പത്താം തരത്തില്‍ പടിക്കുംബോ ഉള്ളെന്നും , വറ്ഷങ്ങളായി പഠിച്ചു കൊണ്ടിരിക്കുന്നാ ഈ കോഴ്സു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ ആരുടെയെങ്കിലും മേല്‍ കെട്ടിയിടുമെന്നും മനസ്സിലാക്കാന്‍ പറ്റി..

പിന്നെ ഞാനെന്തിനു പതിനന്ചാമത്തെ വയസ്സില്‍ ഈ കാറ്റിനെ ഫോളോ ചെയ്തു എന്നു ചോദിച്ചാല്..പനങ്കുല പോലെ നീണ്ടു കെടക്കണ മുടി എന്റെ ഒരേ ഒരു വീക്നെസ്സായിരുന്നു..അന്നും ഇന്നും..അതാണെങ്കില്‍ ഈ കാറ്റിനു ഇഷ്ടം പോലേണ്ടായിരുന്നു താനും..എന്നു പറ്ഞ്ഞാല്‍ പോരാ..നല്ലോണം ഉണ്ടായിരുന്നു..അതും ഇങ്ങനെ ഇടതൂറ്ന്ന ചുരുണ്ട മുടി..

പക്ഷേ ഈ മൊതലു ഏതാനെന്നു ഒരു പിടിയും ഇല്ലല്ലോ..മോന്തായം ഒന്നുകാണാനും പറ്റീട്ടില്ലിയാ..

ചുരുക്കത്തിലു വിശദമായ അന്വേഷണത്തില്‍ നിന്നും അവള്ടെ വീടും കുടിയും ,ഭീകരനായ അച്ചന്റെ(ന്റമ്മോ) കടയും ക്ളാസ്സിലേക്കു വരുന്ന വഴിയും കണ്ടുപിടിച്ചു..അന്വേഷണത്തില്‍ മറ്റൊരു വഴിത്തിരിവായതു ലവള്‍ എന്റെ അയല്ക്കാരിയായ ഒരു ചേച്ചിയുടെ കൂടെയാണു നല്ല കാലത്തു പടിച്ചിരുന്നതു എന്ന വൈറ്റല്‍ ഇന്ഫോറ്മേഷന്‍ ആണ്..കാര്യങ്ങള്‍ എളുപ്പമായി..ഇവളെ തന്നെ ഞാന്‍ കെട്ടും..പ്റായം പണ്ടേ എനിക്കൊരു പ്രശ്നമല്ലാ..

പക്ഷേ പല സണ്ടേകള്‍ കടന്നു പോയെങ്കിലും ലവള്‍ കാറ്റു പോലെ പോവുന്നു എന്നല്ലാതെ പിന്ഭാഗമല്ലാതെ തിരുമോന്ത കാണാനോ എന്തെങ്കിലും സംസാരിക്കാനോ പറ്റീല്ലിയാ..എനിക്കാണെങ്കില്‍ ഗ്രൌണ്ടിലെയും തിയ്യറ്ററിലെയും ഒടുങ്ങാത ജോലി ഭാരവും..എന്തിനു പറയുന്നു..ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഞാന്‍ ആ കേശ ഭാരത്തിനു കീഴടങ്ങി..

അവസാനം വേറെ വഴിയില്ലതായപ്പോ നാണക്കെടു മറച്ചു വെച്ചു നമ്മടെ അയല്ക്കാരി നിത്യവസന്തത്തിനോടു കാര്യം അവതരിപ്പിച്ചു..

"അവള്ടേന്നു ഒന്ന് കിട്ട്യല്ണ്ടല്ലാ നിന്റെ വിരിഞ്ഞു കൊണ്ടിരിക്കുന്ന പലതും തകറ്ന്നു പോവുംട്ടാ..വെറുതെ വേണ്ടാത്ത പണിക്കു നികണ്ടാ..അവള്ടെ അച്ചനെ അറിയാല്ലോ..അവന്റെ ഒരു പ്രേമം..അതും വയസ്സിനു മൂത്തോരെ..ഒന്നു പോട ചെക്കാ"
ഇത്യാദി വാക്കുകള്ക്കു എന്റെ മനസ്സിളക്കുവാന്‍ പറ്റിയില്ല..ഇല്ലാ..പിന്മാറുന്ന പ്രശ്നമില്ലിയാ..എനിക്കു അവളെ കെട്ടണം..അവളെ മാത്രമേ ഞാനതു ചെയ്യൂ..

നോ രക്ഷ..ചേച്ചി ഒരു പൊടിക്കു സമ്മതിക്കുന്നില്ലിയാ..ഒടുക്കത്തെ അടവു തന്നെ എടുക്കേണ്ടി വന്നു..

ഞങ്ങള്‍ തന്നെ കണ്സ്ട്രക്റ്റ് ചെയ്ത പൊട്ടിയ പഴയ സ്ലേറ്റില്‍ "കവിത ക്ലബ്ബ്" എന്നെഴുതിയ കെട്ടിട സമുച്ചയതില്‍ പോയി കിടപ്പായി..നിരാഹാര സമരം..എനിക്കു അവളെ തന്നെ കെട്ടണം.."ഞാന്‍ എന്റെ കൂടെപ്പിറപ്പിനേ പോലെയാ ചേച്ചിയെ കണ്ടിരിക്കണേ..ന്നെ സഹായിക്ക്യോ ഇല്ലിയോ?"

"ഹും..ഈ ചെക്കനെ കൊണ്ടു തോറ്റു..ശവം"

ക്കും..ചേചി സഹായിക്കും..ഹെ ..ഹെ.."ചേച്ചി ഞാന്‍ ബി ബേച്ചിലാ ഉള്ളതുട്ടോ..എം.ടി.ബി. റെട് ഹെറ്ക്കുലീസ് ..അവള്‍ ഏതു ബേച്ചിലാ ഉള്ളതുന്നു ചോദിക്കൂട്ടോ..പിന്നെ മറ്റേക്കാര്യം..അതു പറയാന്‍ മറക്കരുതുട്ടോ"..

അടുത്ത ഞായറാഴ്ച്ച ഗ്രൌണ്ടിലെ ജോലിയും ക്ളാസ്സിലെ കണക്കെടുപ്പും കഴിഞ്ഞു ഓടിക്കിതച്ചു ചേചീടെ അടുത്തെത്തി.."ചേച്ചി എന്തായി"

ഒന്നു അടി മുതല്‍ മുടി വരെ കാര്യമായിട്ടു നോക്കി..ഡാം തുറന്നു വിട്ടതു പോലെ ഒരു പത്തു പതിനാറു പൊട്ടിച്ചിരി...

എനിക്കു സന്തോഷമായി...കാര്യങ്നള്‍ ഏതാണ്ടു ഒരു കരക്കടുത്തിട്ടുണ്ടു..ഹെ ഹെ..
സൈക്കിളിന്റെ പിന്നിലിരുന്ന ഇളയച്ചന്റെ ആറു വയസ്സുകാരന്‍ മോന്റെ മുഖത്തു ഒന്നു നോക്കന്‍ കൂടി പറ്റിയില്ല..അത്രക്കു നാണം വന്നു പോയി..

ആ ചിരിക്കു ശേഷം ചേച്ചി പറഞ്ഞതു ഇത്രയുമാകുന്നു..
"നിനക്കേയ് ആദ്യം മീശ വരട്ടേന്നു..എന്നിട്ടു പ്രേമിക്കാന്‍ വരാന്..പിന്നീക്കൂടെ നടക്കുംബോ അവള്ടെ കാലിന്റെ ഇടയില്/അടിയില്‍ പെട്ടാലു നീ ചത്തു പോവുംന്നു..മനസ്സിലായോടാ പൊട്ടാ"..
എനിക്കു എത്ര നാഡികളാണു ഉള്ളതെന്നു അപ്പോ മനസ്സിലായി..സപ്ത..പറയാന്‍ വയ്യ..ഒരു വിളി മനസ്സിലു ..ഇതു എന്നോടു വേണ്ടായിരുന്നെടീ..
ഇളയച്ചന്റെ മോനേം എം.ടി.ബി ഹെറ്ക്കുലീസിനേയും അവിടെ ഇട്ടു "കവിതയിലേക്കു" കേറിപ്പോയി..നെലോളി തന്നെ നെലോളി..

-----------------------------------------------

അങ്ങനെ ആ അനശ്വര (അനവസര) പ്രേമം അവിടെ അവസാനിച്ചു..
ഇതിലു ഏറ്റവും രസമുള്ള കാര്യം എന്താണെന്നു വെച്ചാല് ഞാനീ പറയണ മൊതലിന്റെ മോന്തായം ഇതു വരെ കണ്ടിട്ടില്ല്യ..ഞാന്‍ തന്നെ ആലോചിച്ചു ചിരിക്കാറുണ്ടു ഇടയ്ക്കു..പറയുംബോ എന്റെ വീട്ടീന്നു 2 കിലോമീറ്റെറെ ഉള്ളൂ ആയമ്മേടെ വീട്ടിലേക്കു..അതിന്റെ മുന്നീക്കൂടെ എന്റെ എം.ടി.ബി ഹെറ്ക്കുലീസ് പലതവണ "റൌണ്ടടിച്ചിട്ടുല്ലതുമാണു"..എന്റെ ഒരു റിലേറ്റിവിന്റെ വീടു അവിടെ അടുത്തു തന്നെ ആണു താനും.. എന്നിട്ടും ദറ്ശനം കിട്ടിയില്ല..അവള്‍ ഇപ്പൊഴും ഒരു UFO ആയി തുടരുന്നു..അവള്‍ എന്നെങ്കിലും IFO ആയാല്‍ നേരിട്ടു കണ്ടു ഇതും പറഞ്ഞു ചമ്മണം എന്നു ആത്മാറ്ത്ഥമായ ആഗ്രഹമുണ്ടു.. :))